ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന പുണ്യ മുഹൂർത്തം. മഹാ കുംഭമേളയ്ക്കെത്തി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്. ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഉത്സവത്തിൽ പങ്കെടുക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കൊപ്പം പ്രയാഗ്രാജിലെ മഹാകുംഭമേള സന്ദർശിച്ചു. മഹാകുംഭം 2025 പ്രത്യേകിച്ചും സവിശേഷമാണ്, കാരണം ഇത് 144 വർഷത്തിന് ശേഷം അപൂർവവും വളരെ ശുഭകരവുമായ ജ്യോതിഷ വിന്യാസത്തിന് കീഴിലാണ് സംഭവിക്കുന്നത്. 1881-ലായിരുന്നു ഇത്തരമൊരു സംഭവം, 2025-ലെ മഹാകുംഭം ഭക്തർക്കും സന്യാസിമാർക്കും ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഗ്രഹമായിരിക്കും.

“ഞാൻ പുലർച്ചെ 5 മണിക്ക് നദികളുടെ പുണ്യസംഗമത്തിൽ എത്തി, ഒരേ സമയം ഒരു ദശലക്ഷത്തോളം വരുന്ന വിശുദ്ധ സംഗമത്തിൽ, മന്ത്രോച്ചാരണങ്ങളാലും പ്രാർത്ഥനകളാലും ഭക്തിയാലും ഒത്തുചേരാൻ പറ്റി. പീറ്റർ എൽബേഴ്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്നിൽ കുറിച്ചു. അരാജകത്വത്തിൽ സമാധാനത്തിൻ്റെ വിശദീകരിക്കാനാകാത്ത നിമിഷം കണ്ടെത്തി. ഈ വർഷം മഹാകുംഭം സന്ദർശിക്കുന്നവരുടെ എണ്ണം അമേരിക്കയിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. 45 ദിവസത്തിനുള്ളിൽ 450 ദശലക്ഷം സന്ദർശകരാണ് പ്രായഗരാജിലെത്തിയത്. തിരക്കേറിയ സമയങ്ങളിൽ മികച്ച പ്രവർത്തനത്തിന് പ്രയാഗ്രാജ് വിമാനത്താവളത്തിലെ ഇൻഡിഗോ ടീമിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.



