തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതെന്നും സ്വീകാര്യമല്ലല്ലെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. പൂരം കലക്കിയെന്ന ആരോപണം വളരെ ഗൗരവമുള്ളതാണ്. അതിനാൽ അത് തങ്ങൾ വിടാൻ ശ്രമിക്കുന്നില്ല.
അൻവർ മാത്രമല്ല, വി.എസ്. സുനിൽകുമാറടക്കം ഭരണകക്ഷി നേതാക്കൾ ഈ ആരോപണം ആവർത്തിക്കുന്ന സാഹചര്യത്തിൽ അത് ഗൗരവമുള്ള കാര്യമാണ്. പൊലീസിന്‍റെ അന്വേഷണം ഒരിക്കലും സ്വീകാര്യമല്ല. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത്തിനു പിന്നിൽ ഉള്ള സത്യാവസ്ഥ എന്താണന്ന് ജനങ്ങൾ മനസിലാക്കണം.
ഒരു എ.ഡി.ജി.പി ഇടപെട്ടില്ല എന്നതു മാത്രമല്ല, പൊലീസ് സംവിധാനമാണ് അവിടടെ പരാജയപ്പെട്ടിരിക്കുന്നത്.
ഇതിനെതിരെ പ്രതിപക്ഷം പൊതുജനങ്ങൾക്കിടയിൽ ശക്തമായ കാമ്പയിൻ സംഘടിപ്പിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.



