യുവ നടിയെ ബലാ ത്സംഗം ചെയ്‌തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കാനാണ് കോടതി നിർദേശം.
ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഒമര്‍ ലുലുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ഒമർ ലുലു ബലാത്സംഗം ചെയ്തതായി പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് പലതവണ പീഡി പ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ സിനിമയിൽ അവസരം നൽകാത്തതിനാൽ തനിക്കെതിരെ കെട്ടിച്ചമച്ചതാണ് പരാതി എന്നായിരുന്നു കോടതിയിൽ ഒമറിന്റെ വാദം. ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാണിപ്പോൾ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹരജിയിൽ വിശദമായ വാദം ജൂൺ 6ന് നടക്കും.