വാത്മീകി വികസന കോർപ്പറേഷനിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി.
കേസിൽ 86 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥൻ ആത്മഹത്യചെയ്തതോടെ ബാങ്കിൻറെ പരാതിയിൽ സിബിഐ കേസെടുത്തതാണ് രാജിയ്ക്ക് കാരണമായത്.
ആത്മഹത്യ ചെയ്ത ഉദ്യോഗസ്ഥൻ ആത്മഹത്യ കുറിപ്പിൽ ചന്ദ്രശേഖർ മേലുദ്യോഗസ്ഥരുടെയും മന്ത്രിയുടെയും പേര് പരാമർശിച്ചിരുന്നു. കേസിൽ കോർപ്പറേഷന്റെ എംഡി ജെ ജി പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു