മുംബൈ: ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോൺ ഐസ്ക്രീമിൽ നിന്ന് വിരൽ കിട്ടിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയ ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
മലാഡ് വെസ്റ്റിൽ സ്വദേശിയായ 26 കാരനായ ഡോക്ടറിനാണ് ഐസ്‌ക്രീം കോണിൽ വിരൽ കണ്ടത്. ഐസ്‌ക്രീം പകുതിയോളം കഴിച്ചതിന് ശേഷം കട്ടിയുള്ള എന്തോ നാവിൽ തട്ടിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വിരൽ കണ്ടെത്തിയത്.
ഫൊറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിനായി എഫ്എസ്എസ്എഐ കമ്പനിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കമ്പനിക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു