പുഴ കടന്ന് രക്ഷാദൗത്യം; മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി സൈന്യം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മുണ്ടക്കൈ ഗ്രാമത്തിൽ നിന്നും100 പേരെ കണ്ടെത്തി.പാലം തകർന്നതു മൂലം ഒറ്റപ്പെട്ട പ്രദേശത്തേക്ക് വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം. ചൂരല്‍മലയിലെ…

സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മുണ്ടക്കൈ ഗ്രാമത്തിൽ നിന്നും100 പേരെ കണ്ടെത്തി.പാലം തകർന്നതു മൂലം ഒറ്റപ്പെട്ട പ്രദേശത്തേക്ക് വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം.

ചൂരല്‍മലയിലെ കടുത്ത മൂടല്‍മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാക്കുകയാണ്. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങൾ‌ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. തകർന്ന പാലത്തിന് പകരം ബദൽ പാൽ നിർമിക്കാനുള്ള സാധ്യത സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം ആരായും. ഇവർ ഉടൻ വയനാട്ടിൽ എത്തിച്ചേരും. നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സേനാവിഭാഗങ്ങൾ സഹായിക്കുന്നുണ്ട്. പരമാവധി ജീവൻ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ശ്രമിക്കും. ജില്ലയിൽ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply