തനിക്കെതിരെയുള്ള ലൈംഗികരോപണത്തിൽ പിന്നിൽ വലിയ ചതി, സംശയ രീതിയിൽ നടൻ നിവിൻ പോളി, സിനിമയിലുള്ളവർ തന്നെയാണോ ഇതിനു പിന്നിലെന്ന് നടൻ സംശയിക്കുന്നു, നടൻ ക്രൈം ബ്രാഞ്ച് എ ഡി ജി പി ക്ക് നൽകിയ പരാതിയിലാണ് ഇങ്ങനൊരു സംശയം ഉന്നയിച്ചിരിക്കുന്നത്. നിവിൻ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഇങ്ങനൊരു പരാതി നല്കിയിരിക്കുന്നത്.
അവസരം വാഗ്ദാനംചെയ്ത് ദുബായിൽ ഹോട്ടൽമുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഏവരേയും ഞെട്ടിച്ച ആരോപണം. എന്നാൽ ആരോപണം ഉയർന്ന അന്നുതന്നെഇക്കാര്യം നിഷേധിച്ച നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു. അതിനു പിന്നാലെ പരാതിക്കാരിയുടെ ഈ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി നടൻ വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് നടൻ ഇപ്പോൾ ഇങ്ങനൊരു പരാതി ക്രൈം ബ്രാഞ്ചിന് നല്കിയിരിക്കുന്നത്.
ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിൻ പരാതി കൈമാറിയത്. തനിക്കെതിരായ പീഡന പരാതി വലിയ ചതിയാണെന്ന് നടൻ പറയുന്നു.



