തൃശൂർ പൂര പറമ്പിൽ ആംബുലൻസിൽ ആദ്യ൦ തന്നെ എത്തിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി. സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി പൂരപ്പറമ്പിൽ എത്തുന്ന ദൃശ്യങ്ങൾ എല്ലാം തന്നെ വളരെയധികം ശ്രെദ്ധ നേടിയിരുന്നു. ആംബുലൻസ് അൻവശ്യകാര്യങ്ങൾ ഉപയോഗിച്ചു എന്ന രീതിയിലാണ് പരാതി.
അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. അന്യവാഹങ്ങൾ പ്രവേശിക്കാൻ കഴിയാത്ത സ്ഥലത്താണ് സുരേഷ് ഗോപി ആംബുലൻസിൽ അവിടേക്ക് എത്തിയത്. ഇതിന് പിന്നിൽ നല്ല ഒരു ഗൂഢാലോചന ഉണ്ടെന്ന് എൽ ഡി എഫ് സ്ഥാനാർഥി വി സുനിൽ കുമാർ പറഞ്ഞിരുന്നു.
ആർ എസ് എസ് ബന്ധുമുള്ള വാരാഹി ഏജൻസിയുടെ കോർഡിനേറ്റർ അഭിജിത്ത് നായരാണ് സുരേഷ് ഗോപിയെ അവിടെ എത്തിച്ചത്. പൂരപ്പറമ്പിലെ ഇടപെടൽ ആസൂത്രണം ചെയ്യ്തത് വരാഹി ഏജൻസി ആണെന്ന് ആരോപണം ഉണ്ട്. വരാഹിക്ക് വേണ്ടിയാണ് ആർ എസ് എസ് നേതാവ് ജയകുമാർ എ ഡി ജി പി അജിത് കുമാറിനെ കണ്ടിട്ടുണ്ടന്നും ആരോപണം ഉണ്ട്.



