നെന്മാറ ഇരട്ടക്കൊല കേസിൽ കൊല്ലപ്പെട്ട സുധാകരന്റെ നേഴ്‌സിംഗ് കഴിഞ്ഞ മകൾക്ക് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കും എന്നും. ബികോമിന് പഠിക്കുന്ന അതുല്യക്ക് തുടര്‍പഠനത്തിനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും. ഗാന്ധിഗ്രാം പദ്ധതിയില്‍ നിന്നും 50,000 രൂപ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നഴ്‌സിങ്ങ് കഴിഞ്ഞ മൂത്ത മകള്‍ക്ക് എന്‍എച്ച്എം ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കണമെന്നും ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജിനോട് അദ്ദേഹം ഫോണില്‍ സംസാരിച്ചു.
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ കഴിയും. കുടുംബത്തിന് നേരെ ഭീഷണിയുണ്ടായിട്ടും പൊലീസ് ഗൗരവത്തിലെടുക്കാന്‍ തയ്യാറായില്ല. ഇത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് രാവിലെയാണ് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ കാണാന്‍ രമേശ് ചെന്നിത്തല എത്തിയത്.