മഹാകുംഭമേള ഇന്നോടെ സമാപിക്കും, അവസാന അമൃതസ്നാനത്തിനായി ഭക്തരുടെ തിരക്ക്

മഹാകുംഭമേള ഇന്ന് സമാപിക്കും. അവസാനത്തെ അമൃതസ്നാനത്തിനായി പ്രയാഗ്‌രാജിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധന. ‘മഹാശിവരാത്രി’യോടനുബന്ധിച്ച് 2025ലെ മഹാകുംഭത്തിലെ അവസാനത്തെ ‘ഷാഹി സ്‌നാനി’നായി ലക്ഷക്കണക്കിന് ഭക്തർ പ്രയാഗ്‌രാജിൽ എത്തിച്ചേർന്നു കൊണ്ടിരിക്കയാണ്. പുലർച്ചെ മുതൽ വലിയ…

മഹാകുംഭമേള ഇന്ന് സമാപിക്കും. അവസാനത്തെ അമൃതസ്നാനത്തിനായി പ്രയാഗ്‌രാജിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധന. ‘മഹാശിവരാത്രി’യോടനുബന്ധിച്ച് 2025ലെ മഹാകുംഭത്തിലെ അവസാനത്തെ ‘ഷാഹി സ്‌നാനി’നായി ലക്ഷക്കണക്കിന് ഭക്തർ പ്രയാഗ്‌രാജിൽ എത്തിച്ചേർന്നു കൊണ്ടിരിക്കയാണ്. പുലർച്ചെ മുതൽ വലിയ തിരക്കാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ഫെബ്രുവരി 26 ബുധനാഴ്ച അതിരാവിലെ ആരംഭിച്ച സഹിസ്‌നാൻ കോടിക്കണക്കിന് ഭക്തർ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള 63.36 കോടി തീർഥാടകർ ഇതുവരെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ പ്രയാഗ്‍രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തുവെന്നാണ് കണക്ക്. ഇന്നത്തെ അമൃതസ്നാനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് കുംഭനഗരിയിൽ ഒരുക്കിയിട്ടുള്ളത്. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അവസാന അമൃത് സ്നാനത്തിൽ പങ്കെടുക്കുന്ന എല്ലാ തീർത്ഥാടകർക്കും ആശംസകൾ അറിയിച്ചു ഒപ്പം മഹാശിവരാത്രി ആശംസകൾ നേർന്നു.

“മഹാ കുംഭം-2025, പ്രയാഗ്‌രാജിലെ ഭോലേനാഥിൻ്റെ ആരാധനയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന മഹാശിവരാത്രിയുടെ പുണ്യസ്നാന ഉത്സവത്തിൽ, ത്രിവേണി സംഗമത്തിൽ വിശ്വാസത്തിൽ മുങ്ങിക്കുളിക്കാൻ ഇന്ന് എത്തിയ എല്ലാ ബഹുമാന്യരായ സന്യാസിമാർ, കൽപ്പവാസികൾ, ഭക്തർ എത്തിയ എല്ലാവരെയും മഹാ​ദേവൻ അനു​ഗ്രഹിക്കട്ടെയെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

Leave a Reply