ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിപിഐഎം. സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനയെന്നും, സമരത്തിന്റെ പിന്നില്‍ ആരോക്കെയോ പ്രവർത്തിക്കുന്നുണ്ടെന്നും എളമരം കരീം പറഞ്ഞു. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം സ്തംഭിക്കുന്ന ഒരു സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. ഈ സമരം ചെയ്യുന്നവര്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല. ഇത്തരം ജോലികള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ച് ഇവര്‍ പോകുന്നത് ശരിയായ രീതിയല്ലന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തിന് മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ ഹരമായി. എല്ലാ ദിവസവും മാധ്യമങ്ങളിൽ വാര്‍ത്ത വരുന്നു. അപ്പോള്‍ അങ്ങനെയൊരു ശ്രദ്ധ പിടിച്ചു പറ്റിയെന്ന ആവേശത്തിലായിരിക്കാം അവര്‍ ഈ തുടരുന്നത്. നേരത്തെ കലക്ടറേറ് മാർച്ചിൽ പങ്കെടുക്കരുതെന്ന് ആശകളുടെ ഗ്രൂപ്പിൽ സിഐടിയു യൂണിയൻ നേതാക്കൾ ഭീഷണി ശബ്ദ സന്ദേശം നൽകിയിരുന്നു. കലക്ടറേറ് മാർച്ചിൽ പങ്കെടുക്കരുതെന്ന് ആശകളുടെ ഗ്രൂപ്പിൽ സിഐടിയു യൂണിയൻ നേതാക്കൾ ഭീഷണി ശബ്ദ സന്ദേശം നൽകിയിരുന്നു.
അതേസമയം, പിഎസ്സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും ലക്ഷങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ ആശാവര്‍ക്കേഴ്‌സിന് ശകാരവര്‍ഷമെന്ന് സിപിഐ നേതാവ് കെ.കെ ശിവരാമന്‍ വിമര്‍ശിച്ചു.